മൂന്നാര്‍ എന്നു കേള്‍ക്കുമ്പോഴേ മലയാളിക്ക് ഒരു കുളിര് അനുഭവപ്പെടും, ഊട്ടി എന്നു കേള്‍ക്കുന്നതു പോലെ. മഞ്ഞു പെയ്യുന്നതുപോലെ തണുപ്പുള്ള, പച്ച പുതച്ച മലമടക്കുകളാല്‍ സമ്പന്നമായ നമ്മുടെ, മലയാളികളുടെ സ്വന്തം ഹില്സ്റ്റേഷന്.
ഒരു പതിറ്റാണ്ടിനു ശേഷം മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അന്ന് മുഖ്യധാരാമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച മൂന്നാറിലെ കുടിയിറക്കല്‍ മഹാമഹം രാഷ്ട്രീയ, ഭൂമാഫിയ സംഘലത്തിനു മുന്പില് എങ്ങുമെത്താതെ അവസാനിച്ചത് ഒരു ദു:സ്വപ്നം പോലെ നമ്മുടെ മുന്നിലുണ്ട്.
പ്രകൃതിദത്തമായ ആവാസവ്യവസ്ഥകളുടെ നാശവും തന്മൂലമുള്ള ജൈവവൈവിധ്യശോഷണവും ജലദൗർലഭ്യവും ഇന്ന് മാനവരാശി നേരിട്ടുകൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്നങ്ങളാണ്.
ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാടെന്നും ഇടനാടെന്നും തീരപ്രദേശമെന്നും വളരെ വ്യക്തമായി വിഭജിച്ചിട്ടുണ്ട്. കിഴക്ക് നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമലനിരകൾക്കും പടിഞ്ഞാറ് അറബിക്കടലുമെന്ന മഹാപ്രകൃതിശക്തികൾക്കിടയിലാണ് കേരളത്തിൽ ഇടനാടൻ കുന്നുകൾ സ്ഥിതിചെയ്യുന്നത്.
പർവ്വതശിഖരങ്ങളിലെ ആവാസം മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ അഞ്ജനമണിയിക്കുമെന്ന് അമേരിക്കൻ തത്ത്വചിന്തകനായ ജോർജ്ജ് സന്തായന പറയുകയുണ്ടായി.
വശ്യമനോഹരമാണ് കേരളത്തിന്റെ ഇടനാട്. കിഴക്ക് ഉയർന്ന പശ്ചിമഘട്ട മലനിരകൾ, പടിഞ്ഞാറ് അറബിക്കടലും പരന്ന തീരദേശവും. ഇവയ്ക്കിടയിലാണ് ഇടനാട്.
Koodu Magazine
Nanma Maram