നമ്മൾ മലയാളികളാണു സലാലയെ കുറിച്ച് കൂടുതൽ സംസാരിക്കുക. കുറച്ചഹങ്കാരത്തോടെ നമ്മൾ മറ്റുള്ളവരോട് പറയും “സലാല കേരളം പോലെയാണ്…” ശരിയാണ്, ശരിക്കും കൊച്ചു കേരളം തന്നെയാണ്, സലാല. ഒമാനിൽ വന്നിട്ട് നാലു വർഷമായി. സലാലയും കസബും പോകാൻ പറ്റിയില്ല. ദൂരം തന്നെയാണ് വിലങ്ങുതടിയായി നിന്നത്. മസ്കറ്റിൽ നിന്നും 1,000 കിലോമീറ്ററുണ്ട്. 12 മണിക്കൂർ ഡൈ്രവിംഗ്.
കഴിഞ്ഞ വലിയ പെരുന്നാളിനാണ് പോകാൻ സമയം ഒത്തുവന്നത്. സലാല പോകുന്നുണ്ടെകിൽ വർഷക്കാലത്ത് പോകണം (കരീഫ് സീസൺ). മുഴുവനും പച്ചപ്പു തന്നെയായിരിക്കും. സലാലയിലെ ചിത്രങ്ങൾ കാണുമ്പോൾ അവിടെ പോകാൻ എപ്പോഴും തോന്നും. പക്ഷികളുടെ ചിത്രങ്ങൾ കാണുമ്പോഴാണ് പോകാനുള്ള ആഗ്രഹം കൂടുതൽ.
കാറിലാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. വലിയ തിരക്കൊന്നും കൂട്ടാതെ മിനിമം സ്പീഡിൽ ആയിരുന്നു യാത്ര. 14 മണിക്കൂർ എടുത്തു മസ്കറ്റിൽ നിന്നും സലാലയിലെത്താൻ.
സലാലയ്ക്കു പോകുന്നുണ്ടെങ്കിൽ ഹുസൈനെ (സക്കീർ ഹുസൈൻ) വിളിക്കണം എന്ന് മധുചേട്ടൻ പ്രത്യേകം പറഞ്ഞിരുന്ന പ്രകാരം അദ്ദേഹത്തെ വിളിച്ചു:
‘മസ്കറ്റിൽ നിന്നും കുറച്ചു പേർ എത്തിയിട്ടുണ്ട്… സലാല മൊത്തം കറങ്ങണം…’ ആവശ്യം പറഞ്ഞു.
‘എപ്പോൾ ഇറങ്ങണം, എവിടെ പോകണം?’ ഇതായിരുന്നു മറുതലയ്ക്കൽ നിന്നും ആദ്യ ചോദ്യം. ‘എെൻ അക്തൂം വെള്ളച്ചാട്ടം ആദ്യം പോകാം പിന്നെ അവിടെ നിന്നും തീരുമാനിക്കാം…” ‘കാലത്ത് 5:30-നു റെഡിയായിരുന്നോ ഞാൻ താഴെ ഉണ്ടാകും’ സക്കീർ ഭായ് പറഞ്ഞു
രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി. 5:25-നു സക്കീർ ഭായിയുടെ വിളി വന്നു –
‘ഞാൻ താഴെ എത്തി…’
ആദ്യം എെൻ അക്തൂം വെള്ളച്ചാട്ടം ആയിരുന്നു ലക്ഷ്യം. വഴിയിൽ മുഴുവൻ ജമ്പലികൾ (മലയിൽ താമസിക്കുന്നവർ) തമ്പടിച്ചിരുന്നു, മഴ പെയ്യുമ്പോൾ മലയിൽ താമസിക്കാൻ പറ്റില്ല, ഇൗച്ചയും കൊതുകുകളും നിറയും. ഇൗച്ചയെ പറ്റി പറഞ്ഞപ്പോഴാണ് ഒാർത്തത്, കരീഫ് സീസണിൽ സലാലയിൽ പോകുമ്പോൾ ഒഡോമോസ് പോലെയുള്ള ഒായിന്റ്മെന്റ് കരുതുന്നത് നന്നായിരിക്കും. ഇൗച്ച ശല്യം വളരെ കൂടുതലാണ്. അവിടത്തെ ഇൗച്ച കടിച്ചാൽ പിന്നെ ചൊറിച്ചിലും, തടിപ്പും ഉണ്ടാകും. അതു മാറാൻ കുറച്ചു ദിവസം വേണ്ടിവരും. ഞങ്ങൾ ഒായിന്റ്മെന്റ് ഒക്കെ പുരട്ടി ശരീരം മൂടുന്ന തരത്തിലായിരുന്നു വസ്ത്രധാരണം. വെളിച്ചം അധികം ആയിത്തുടങ്ങുന്നതിനു മുൻപേ ഞങ്ങൾ അവിടെയെത്തി. ഞാൻ ബാഗ് എടുത്തപ്പോൾ എല്ലാവരും പറഞ്ഞു വൈഡ് ആംഗിൾ ലെൻസ് മാത്രം എടുത്താൽ മതിയെന്ന്. ഞാൻ പറഞ്ഞു വല്ല പക്ഷിയും വന്നാലോ…
‘ഇൗ സീസണിൽ കിളികൾ കുറവായിരിക്കും’ സക്കീർ ഭായി പറഞ്ഞു.
വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോൾ ഞങ്ങളെ വരവേറ്റത് വളരെ അപൂർവ്വമായിമാത്രം കാണുന്ന അറേബ്യൻ ഇൗഗിൾ ഒൗൾ ആയിരുന്നു. ഞങ്ങളെ കണ്ടപ്പോഴേക്കും അതു പറന്നു. കുറച്ചു ദൂരെയായിരുന്നു ഞങ്ങൾ. പിന്നെ വെള്ളച്ചാട്ടത്തിന്റെ മാസ്മര സൗന്ദര്യം നുകർന്നു. ചിത്രങ്ങളേക്കാൾ മനോഹരമായിരുന്നു ആ കാഴ്ചകളിൽ അലിഞ്ഞുള്ള നടത്തം. ആ മൂങ്ങ ഞങ്ങളെ ഒരു കണ്ണ് തുറന്നു നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മഴമേഘങ്ങൾ മൂടിനിന്നതു കാരണം വെളിച്ചം തീരെ കുറവായിരുന്നു. വെള്ളച്ചാട്ടത്തിനു മുകളിൽ ചെറിയ നീർച്ചാലുകൾ ഉണ്ടായിരുന്നു. മഴ ചെറുതായി ചാറുന്ന കാരണം ചിത്രങ്ങളെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി. അവിടെ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ മുകൾ കാഴ്ച കാണാം. അതൊരു നല്ല കാഴ്ചാനുഭവമായിരുന്നു. താഴേക്കിറങ്ങുമ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത് – മഴയിൽ നനഞ്ഞു കുളിച്ചിരിക്കുന്ന ആൗിശേിഴ ആശൃറ. വരുന്ന വഴിയിൽ ഏൃല്യവലമറലറ ഗശിഴളശവെലൃ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു,
വിശപ്പ് നല്ലപോലെ കൂടിത്തുടങ്ങിയപ്പോൾ ഞങ്ങൾ അടുത്ത ചായക്കടയിൽ നിറുത്തി. ചായ കുടിക്കുന്നത്തിനിടയിൽ ഒരു കുയിൽ നാദം. ശബ്ദം കേട്ടയിടത്തേക്ക് ചെന്നു നോക്കിയപ്പോൾ എന്തായാലും കാണണമെന്നാഗ്രഹിച്ച ഉശറലൃശരസ രൗരസീീ മുന്നിൽ ഇരിക്കുന്നു. മരത്തിന്റെ ചില്ലകൾക്കിടയിലായിരുന്നു. കുറെ നേരം കാത്തിരുന്നപ്പോൾ കക്ഷി പുറത്തു വന്ന് ഞങ്ങൾക്കു ദർശനം തന്നു, പിന്നെ പറന്നു പോയി.
ഒാരോ സ്ഥലത്തെയും കുറിച്ച് സക്കീർ ഭായ് പറഞ്ഞു തന്നു. അടുത്ത ലക്ഷ്യം എെൻ തബ്രൂക് ആയിരുന്നു. അപ്പോഴേക്കും സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. കൂടുതലും മറ്റുള്ള ഗൾഫ് രാജ്യങ്ങളുടെ നമ്പറുള്ള വണ്ടികൾ ആയിരുന്നു.
അവിടെയെത്തിയപ്പോൾ ഞൗുുലഹഹ’ െണലമ്ലൃ കൂടുകൂട്ടുന്ന തിരക്കിലായിരുന്നു. നാരുകൾ പെറുക്കി കൂട് നെയ്യുന്ന കാഴ്ച ഞങ്ങളെല്ലാവരും നോക്കി നിന്നു. മഴ കൂടിവന്നപ്പോൾ ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു. പിന്നെ ഉച്ചഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഹോട്ടലിലെല്ലാം സഞ്ചാരികളുടെ തിരക്ക്. ഉൗണിനു ശേഷം നാലു മണിക്ക് കാണാം എന്നു പറഞ്ഞു സക്കീർഭായ് പിരിഞ്ഞു. വൈകുന്നേരം മിർബാത്ത് ബീച്ച് ആയിരുന്നു ലക്ഷ്യം, സൂര്യാസ്തമയം കാണാൻ. മൂടിക്കെട്ടിയ അവസ്ഥയായിരുന്നു.
രണ്ടാമത്തെ ദിവസം ഞങ്ങൾ പോയത് വാദി ദർബാത്ത് ആയിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. അവിടെ ബോട്ടിങ്ങുണ്ടായിരുന്നതിൽ കയറാൻ ആളുകൾ തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
കുറച്ചു ദൂരെ നോക്കിയപ്പോൾ ഒരു അൃമയശമി ജമൃേൃശറഴല ഒരു മരത്തിന്റെ കൊമ്പിൽ ഇരിക്കുന്നു. ആദ്യം പക്ഷിയുടെ പേര് ഒാർമ്മ വന്നില്ല. വേഗം തന്നെ ലെൻസ് മാറ്റി അതിനടുത്തു പോയി കുറച്ചു ചിത്രങ്ങളെടുത്തു.
പിന്നെത്തെ യാത്ര ജബൽ സംഹാനിലേക്കായിരുന്നു, കുറച്ചു ദൂരമുണ്ടായിരുന്നു. ജബൽ സംഹാൻ പോകുന്ന വഴിയാണ് ഠമംശഅഫേബഫമശൃ ടശിസവീഹല. പിന്നെ അതു കാണാൻ നടന്നു. 210 മീറ്റർ താഴ്ചയുള്ള ഒരു കുഴി, ആഴത്തിൽ ലോകത്തിലെ അൻപതാമത്തെ സ്ഥാനം ഇതിനുള്ളതാണ്. അത് കണ്ടാലേ അതിന്റെത ഭീകരത മനസ്സിലാകൂ.
അവിടെ നിന്നും നേരെ ജബൽ സംഹാൻ. പറയാൻ പറ്റാത്ത അനുഭൂതി ആയിരുന്നു അവിടത്തെ കാഴ്ചകൾ നൽകിയത്. ഞങ്ങൾ മലയുടെ മുകളിൽ, ഞങ്ങൾക്കു താഴെ മേഘങ്ങൾ… അതിനു താഴെ ഭൂമി… പിന്നീടൊരിക്കൽ ‘ംീൃഹറ ലിറ െവലൃല’ എന്ന് പറഞ്ഞു ഫേസ്ബുക്കിൽ ചിത്രമിട്ടപ്പോൾ ‘ംീൃഹറ മെേൃേെ വലൃല’ എന്ന് പറയൂ കൂട്ടുകാരാ എന്ന് ആരോ കമന്റു ചെയ്തു. അവിടെ ഞങ്ങൾ കുറച്ചുനേരം ചെലവഴിച്ചു.
ചില സമയങ്ങളിൽ അവിടെ ‘രഹീൗറ െളമഹഹ’ കാണാം എന്ന് സക്കീർ ഭായി പറഞ്ഞു.
അവിടെ നിന്നും വരുന്നവഴി ഞങ്ങൾ നല്ല മനോഹരമായ അസ്തമയം കണ്ടു.
മൂന്നാമത്തെ ദിവസം പെരുന്നാൾ ആയിരുന്നു. രാവിലെ തന്നെ ഇൗദ് മുബാറക് പറഞ്ഞു കുറെയധികം സന്ദേശങ്ങൾ കിട്ടി. അന്ന് സക്കീർ ഭായി ഉണ്ടായിരുന്നില്ല. ഞാനും മനോജേട്ടനും സലാല ഫോട്ടോഗ്രഫി ക്ലബ്ബിന്റെ കൂടെ അന്ന് ചെലവാക്കാനായിരുന്നു പ്ലാൻ. അന്നത്തെ ദിവസം ഭാഗ്യം തുണച്ചില്ല. രാവിലെ മുതൽ ഒാരോ സ്ഥലങ്ങൾ കറങ്ങി. പക്ഷികളെയൊന്നും കണ്ടില്ല. വൈകീട്ട് ഞങ്ങൾ എെൻ ഗാർസിസ് പോയി. സഞ്ചാരികളുടെ തിരക്ക് ഉണ്ടായിരുന്നെങ്കിലും കുറച്ചുനേരം അവിടെ ചെലവഴിച്ചു തിരിച്ചു പോന്നു.
സലാലയോട് വിടപറയാൻ സമയമായി. നാലാം ദിവസം രാവിലെ ഞങ്ങൾ യാത്ര തിരിച്ചു. അടുത്ത ദിവസം ഒാണമായിരുന്നു. മനസ്സിൽ ഒരിക്കലും മായാത്ത കുറെ ഒാർമ്മകളുടെ നിറമുള്ള ഒാണമായിരുന്നു അത്. അങ്ങനെ സലാല മോഹം പൂവണിഞ്ഞു. തിരിച്ചു വരുമ്പോൾ സക്കീർ ഭായിയോട് പറഞ്ഞിരുന്നു അടുത്ത ഡിസംബറിൽ ഞങ്ങൾ വരുമെന്ന്.
ഡിസംബറിലെ സലാല
അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചു മസ്കറ്റിൽ എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മാനേജർ ചോദിച്ചത് സലാലയിൽ ചെറിയ പണിയുണ്ട് പോകാൻ പറ്റുമോ എന്ന്. ‘പിന്നെന്താ’ എന്നു പറഞ്ഞു. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്നപോലെയായി കാര്യങ്ങൾ. തിങ്കളാഴ്ച നബിദിനമായതുകൊണ്ട് നാലുദിവസം കിട്ടും.
വ്യാഴാഴ്ച വൈകുന്നേരം ആറു മണിയുടെ സലാല ലൈൻ ബസ് ബുക്ക് ചയ്തു. കൃത്യം ആറു മണിക്ക് ബസ്സ് സ്റ്റാർട്ട് ചെയ്തു കിടക്കുന്നു. അതിൽ കയറി ഇരുന്നപ്പോഴാണ് ഒന്ന് ആശ്വാസമായത്. രാവിലെ ആറു മണിക്ക് അവിടെ എത്തും എന്ന് സക്കീർഭായിയെ അറിയിച്ചു. രാവിലെതന്നെ ഒന്നു ഫ്രഷ് ആയി ക്യാമറയും എടുത്തിറങ്ങി. സമയം കളയാൻ ഒട്ടുമില്ല. നേരെ പോയത് ദാഹരിസിലേക്കായിരുന്നു. കടലിനോടു ചേർന്ന് ഒരു തണ്ണീർത്തടം. അവിടെ കുറെ പക്ഷികൾ ഉണ്ടായിരുന്നു. എഹമാശിഴീ, മെിറുശുലൃ, ുഹീ്ലൃ, ലേൃി അങ്ങനെ പലവിധം. തുടക്കം നന്നായി… ഇനിയുള്ള ദിവസങ്ങൾ ഇതുപോലെ ആയാൽ മതി.
സലാലയിലേക്കു പോകാൻ ഇൗ സമയം തന്നെ തെരഞ്ഞെടുക്കാൻ കാരണം ഇൗ സമയത്താണ് പക്ഷികളുടെ ദേശാടനമുള്ളത്. കുറെയധികം പക്ഷികൾ ഒമാൻ വഴി പോകും. ഞങ്ങൾ യാത്ര തുടർന്നു. എെന്റസാത്ത് ആയിരുന്നു ലക്ഷ്യം. അവിടെ തേൻകിളികൾ ഉണ്ട്. ഡിസംബർ ആണെങ്കിലും നല്ല ചൂട് ഉണ്ടായിരുന്നു. വൈകുന്നേരം ഞങ്ങൾ എെൻ ഗാർസിസ് പോയി. കഴിഞ്ഞ തവണ വന്നപ്പോൾ സലാല മുഴവനും പച്ച ആയിരുന്നു. ഇപ്പോൾ എല്ലാം വരണ്ടുണങ്ങി. എെൻ ഗാർസിസിൽ കഴിഞ്ഞ തവണ വന്നപ്പോൾ മുഴുവൻ സഞ്ചാരികളായിരുന്നു. ഇപ്പോൾ ആരും ഇല്ല. അവിടെ ഒന്ന് കറങ്ങിയപ്പോൾ ചെടികൾക്കിടയിൽ അളൃശരമി ജമൃമറശലെ എഹ്യരമരേവലൃ ഒളിച്ചിരിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കാണാൻ ഒരുപാടാഗ്രഹിച്ചതാണ്. പക്ഷേ, സാധിച്ചില്ല. ഇപ്പോഴിതാ മുന്നിൽ. അതിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അടുത്ത കൊമ്പിൽ വെള്ളക്കണ്ണിക്കുരുവി (ഛൃശലിമേഹ ണവശലേല്യല). പരിചയമില്ലാത്തവരെ കണ്ടതുകൊണ്ടാകണം അതു പറന്നു പോയി. അവിടെ കുറച്ചു നേരം കറങ്ങി. ഞങ്ങൾ ഫ്ളാസ്കിൽ കാവ (ഒമാനി കാപ്പി) എടുത്തിരുന്നു. അതും ഇൗന്തപ്പഴവും കൂടെ നമ്മുടെ നാടൻ കോഴിക്കോടൻ കോഴി അടയും കഴിച്ചു. കാവയെ കുറിച്ച് പറഞ്ഞാൽ ആ കാപ്പിയിൽ മധുരം ഉണ്ടാകില്ല. കൂടെ കഴിക്കുന്ന ഇൗന്തപ്പഴത്തിന്റെ മധുരവും ചേർത്ത് കഴിക്കുമ്പോൾ ആണ് യഥാർത്ഥ രുചി… കൂടെ കോഴിഅടയുടെ എരിവും ചേരുമ്പോൾ ഒരു പ്രത്യേക രുചിയാണ്.
രണ്ടാമത്തെ ദിവസം ഞങ്ങൾ പോയത് എെൻ അക്തൂം വെള്ളച്ചാട്ടം കാണാനായിരുന്നു. കണ്ടപ്പോൾ ഒരു ഷോക്ക് ആയിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ സ്ഥലം ആയിരുന്നു. ഇപ്പോൾ അകെ വരണ്ടുണങ്ങി ഒരു തുള്ളി വെള്ളം പോലും ഇല്ല. മരങ്ങൾ എല്ലാം ഇല പൊഴിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞതവണ വന്നപ്പോൾ കണ്ട മൂങ്ങയെ തെരഞ്ഞാണ് അവിടെ എത്തിയത്. കുറെ തപ്പിയിട്ടും കിട്ടിയില്ല. അളൃശരമി ജമൃമറശലെ എഹ്യരമരേവലൃ ഉണ്ടായിരുന്നു. ആദ്യമൊക്കെ ഞങ്ങളെ അടുപ്പിക്കുന്നില്ലായിരുന്നു. കുറച്ചുനേരം കണ്ട് പരിചയമായപ്പോൾ പിന്നെ വലിയ കുഴപ്പമുണ്ടായില്ല. അവിടെനിന്ന് ഇറങ്ങിയപ്പോഴേക്കും ഉച്ചയായി.
വൈകുന്നേരം പോയത് റയ്സൂട്ട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ആയിരുന്നു. ഇറങ്ങാൻ കുറച്ചു വൈകിയ കാരണം ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും അസ്തമയമായി. അവിടെ കുറെ ദേശാടനക്കിളികളുണ്ടായിരുന്നു. ഇരുന്നൂറിലധികം അയറശാ’ െടീേൃസ, ണവശലേ ടീേൃസ എന്നിവ ഉണ്ടായിരുന്നു. കൂട്ടത്തിലൊരു ഉലാീശലെഹഹല ഇൃമില. എല്ലാ വർഷവും ഇൗ പക്ഷികളോടൊപ്പം ഉലാീശലെഹഹല ഇൃമില വരും. കൂട്ടം തെറ്റി പോയതാണോ എന്നറിയില്ല. അസ്തമയമായപ്പോൾ എല്ലാം ചേക്കേറാൻ പറന്നു. നാളെ രാവിലെ അവിടെ എത്താൻ പ്ലാൻ ചെയ്തു ഞങ്ങളും തിരിച്ചുപോന്നു. പിറ്റേ ദിവസം രാവിലെ റയ്സൂട്ട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ കിളികൾ കാണാത്ത രീതിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാ പക്ഷികളും എത്തി. ഫോട്ടോ എടുത്തു മതിയായി. രാജാപ്പരുന്ത് (ഋമലെേൃി ശാുലൃശമഹ ലമഴഹല) നെ ആകാശത്തു കണ്ടപ്പോൾ ഞങ്ങൾ അതിനു പിന്നാലെ പോയി. കൊണ്ടുവന്ന ഭക്ഷണ സാധനങ്ങൾ അവിടെ വച്ചാണ് പോയത്. നല്ല ചൂടുണ്ടായിരുന്നു. ഞങ്ങൾ 12 മണി വരെ അതിനുള്ളിൽ ചെലവഴിച്ചു. ചെറിയ വിശപ്പ് തുടങ്ങിയപ്പോൾ എന്തെങ്കിലും കഴിക്കാൻ നേരത്തെ ഇരുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ശരിക്കും സങ്കടം വന്നത്, ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണം ആരോ എടുത്തു കളഞ്ഞിരിക്കുന്നു. ജ്യൂസ് ഒക്കെ കുടിച്ചു, വെള്ളം കളഞ്ഞു. നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു. കണ്ടപ്പോൾ വിഷമം തോന്നി. വൈകുന്നേരം ഞങ്ങൾ ദഹരിസ് ഒന്നുകൂടി പോയി. അവിടെ സ്പൂൺ ബിൽ ഉണ്ടാകാൻ ഇടയുണ്ട് എന്നറിഞ്ഞിരുന്നു. പറഞ്ഞപോലെ സ്പൂൺ ബിൽ അവിടെ ഉണ്ടായിരുന്നു. അടുത്ത ദിവസം മുടക്കായതു കാരണം കുറെ പേർ ആ സായാഹ്നം ചെലവഴിക്കാൻ അവിടെ ഉണ്ടായിരുന്നു. അന്ന് മനോഹരമായ അസ്തമയം ആയിരുന്നു. അവിടെ നിന്നും ഹഫാ ലക്ഷ്യമാക്കി നീങ്ങി. അവിടെ കരിക്ക് കടയുണ്ട്. റോഡിനു രണ്ടു വശത്തും നിറയെ കടകൾ, കൂടുതലും മലയാളികൾ. രാത്രിയിലെ സലാല വേറെയൊരു ഭംഗിയാണ്. അവിടെ നിന്നും കരിക്കും പഴവും വാങ്ങിച്ചു.
നാലാം ദിവസം ഞങ്ങൾ നേരത്തെ ഇറങ്ങി, ലക്ഷ്യം അൃമയശമി ഴമ്വലഹഹല കളായിരുന്നു. വഴിയിൽ ഫാൾക്കണെ കണ്ടപ്പോൾ വണ്ടിതിരിച്ചു. നിരാശയായിരുന്നു ഫലം, അതു പറന്നു പോയി. ദോഫാർ മലനിരകളിൽ അൃമയശമി ഴമ്വലഹഹല കളെ കാണാം. എവിടെയാണെന്ന് പറയുന്നില്ല. കാരണം ഒരുപാട് ഭീഷണി നേരിടുന്ന ഒരു മൃഗമാണത്. മാംസത്തിനു വേണ്ടി ഒരുപാട് വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഒരു എട്ടു മണിയായപ്പോഴേക്കും അവിടെയെത്തി. മലയിടുക്കുകളിൽ കുറെ നോക്കിയെങ്കിലും അവയെ കണ്ടത്താൻ ഭയങ്കര ബുദ്ധിമുട്ടാണ്. കുറെ നേരത്തെ തെരച്ചിലിനൊടുവിൽ രണ്ടെണ്ണത്തിനെ കണ്ടു. ഞങ്ങളുടെ വണ്ടി കണ്ടപ്പോൾത്തന്നെ അവ ഒാടി. കുറെ കറങ്ങിയെങ്കിലും ഒന്നിനെയും കണ്ടില്ല. ഉച്ചയായിത്തുടങ്ങി. ഞങ്ങൾ തിരിച്ചു പോന്നാലോ എന്ന് ചിന്തിച്ചു തുടങ്ങി.
ഞങ്ങൾ മസ്കറ്റിൽ നിന്നും വന്നിട്ട് ഒന്നും കിട്ടാതെ പോകുന്നതിലെ വിഷമം സക്കീർ ഭായിയുടെ മുഖത്ത് കാണാം. അന്ന് വൈകുന്നേരം ഞങ്ങൾക്ക് തിരിച്ചു പോരണം. നല്ലൊരു ആതിഥേയനായിരുന്നു അദ്ദേഹം. ഒരു റൗണ്ട് കൂടി കറങ്ങാം എന്നു പറഞ്ഞു സക്കീർ ഭായി വണ്ടി തിരിച്ചു. അപ്പോഴതാ അൃമയശമി ഴമ്വലഹഹല വഴിയിൽ ഞങ്ങളെയും കാത്തു നിൽക്കുന്നു. കുറെ നല്ല ഫോട്ടോകൾ കിട്ടി, എല്ലാവർക്കും സന്തോഷം. അവിടെ നിന്നും തിരിച്ചു വരുന്ന വഴി
സലാലയിൽ എല്ലാവരും പോകുന്ന ഒരു സ്ഥലം ഉണ്ട്. ഗ്രാവിറ്റി ഉള്ള കയറ്റം. കയറ്റത്തിൽ വണ്ടി ന്യൂട്രൽ ഗിയറിൽ ഇട്ടാൽ തനിയെ കയറി പോകും. തിരിച്ച് ഇറക്കത്തിൽ ഇട്ടാൽ പിന്നോട്ട് കയറ്റം കയറും. എല്ലാവരും അവിടെ വന്നു വണ്ടി ന്യൂട്രൽ ഗിയറിലിട്ടു വീഡിയോ എടുത്തു പോകും. അതും ഒന്നു കണ്ടു തിരിച്ചു. വരുന്ന വഴി ഞങ്ങളുടെ വണ്ടിയുടെ ടയർ പഞ്ചർ ആയി, അതുമാറ്റി സ്റ്റെപ്പിനി ഇട്ടു റൂമിൽ പോയി ബാഗും സാധനങ്ങളും പായ്ക്ക് ചെയ്തു നേരെ ബസ്സ്റ്റാന്റിൽ പോയി. സലാലയോടും സാക്കീർഭായിയോടും യാത്രപറഞ്ഞു.
ഇനി അടുത്ത സീസണിൽ വരാം…
Tags: bavish, oman, salalah, travelogue, yathra