ശബരിമലയ്ക്ക് പോകാനൊരുങ്ങി കറുപ്പ് ധരിച്ച് നിൽക്കുന്ന സ്വാമിമാരെ അനുസ്മരിപ്പിക്കുന്ന ഇവനാണ് സ്വാമിത്തുമ്പി.
പശ്ചിമഘട്ടത്തിലെ തനത് (endemic) സൂചിത്തുമ്പികളിൽ ഒന്നാണ് സിന്ധുദുർഗ് ചതുപ്പൻ. കേരളത്തിൽ ജൂലൈ അവസാനം മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവയെ കാണുന്നത്.
തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളിലും സമീപത്തുള്ള തോട്ടങ്ങളിലും മാത്രം കണ്ടുവരുന്ന അപൂർവ്വമായ കീരിയാണ് തവിടൻ കീരി. ഇന്ത്യ കഴിഞ്ഞാൽ അയൽരാജ്യമായ ശ്രീലങ്കയിൽ മാത്രമാണ് ഇവയെ കാണുന്നത്.
തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.
ആൺതുമ്പികളുടെ കണ്ണുകൾക്ക് ഇന്ദ്രനീലവർണ്ണമാണ്. ഉരസിന്റെ(thorax) മുകളിലായി മരതകപ്പച്ച നിറത്തിൽ ചൂണ്ടക്കൊളുത്തിന്റെ ആകൃതിയിലുള്ള ഇടുങ്ങിയ വരകൾ കാണാം. വെയിലേറ്റു നിൽക്കുന്ന പച്ച ചേരാച്ചിറകൻ തുമ്പിയുടെ സൗന്ദര്യം ഏതൊരു പ്രകൃതി നിരീക്ഷകനേയും മോഹിപ്പിക്കും.
ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ കാണപ്പെടുന്ന തുമ്പികളിൽ ഒരു പ്രകൃതിനിരീക്ഷകൻ നിർബന്ധമായും കണ്ടിരിക്കേണ്ട തുമ്പികളിൽ ഒന്നാണ് നീലരാജനെന്ന് നിസ്സംശയം പറയാം.
പാറക്കു മുകളിലെ പൂന്തോട്ടങ്ങളാണ് മറ്റൊരു കൗതുകം. പാറപൂക്കുന്ന ചന്തം കണ്ടാല് മഴവില്ലു തോറ്റു പോകുമെന്നു തോന്നിപ്പോവും. ചെപ്പാറ കുന്നിലെ കാഴ്ചകളെക്കുറിച്ച് പി.കെ. ജ്യോതി എഴുതുന്നു.
ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ വിസ്മയക്കാഴ്ചകളായിരിക്കും ഏതൊരു സാധാരണ യാത്രക്കാരനെയും ആവേശം കൊള്ളിക്കുന്നത്. എന്നാലൊരു പക്ഷിനിരീക്ഷക ഹംപിയിൽ പോയാലോ?
Koodu Magazine
Nanma Maram