കാലാവസ്ഥ താളം തെറ്റിയ ഒരു വർഷമാണ് കഴിഞ്ഞുപോയത്. മഴയുടെ ഏറ്റക്കുറച്ചിലുകളും വരൾച്ചയും മുൻപും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തെ ശക്തമായി പിടിച്ചു കുലുക്കിയ ഒരു വേനലും അതിനു ശേഷം വളരെ ശോഷിച്ചു പോയ തെക്കുപടിഞ്ഞാറൻ കാലവർഷവും തീരെ ദുർബ്ബലമായിപ്പോയ തുലാവർഷവും എല്ലാം ചേർന്ന് യഥാർത്ഥത്തിൽ ഭാവിയെ കുറിച്ചൊരു ഉത്കണ്ഠ ഇൗ വർഷം നമ്മളിൽ ഉണ്ടാക്കിയിട്ടുണ്ട്. ജലം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെപറ്റി ഗൗരവമായി ചിന്തിക്കാൻ ഇൗയൊരു അനുഭവം ധാരാളമാണ്. വികസനത്തേക്കാൾ അതിജീവനത്തിന് പ്രാധാന്യം നൽകണമെന്നത് കുറേയാളുകൾ ഇന്ന് തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, മണ്ണിലേക്കു തിരിയണമെന്ന മോഹം കൊണ്ടുനടക്കുന്ന കുറേയാളുകൾ കേരളത്തിൽ ഉണ്ടായി വരുന്നുണ്ട്. പ്രായമായവർ മാത്രമല്ല ചെറുപ്പക്കാരുടെ, കുട്ടികളുടെ, സ്ത്രീകളുടെ ഒരു വലിയ നിര തന്നെ മണ്ണിലേക്ക്, പ്രകൃതിയിലേക്ക് നോക്കുന്നുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ കടുത്ത ചൂടിലും വരൾച്ചയിലും ഇവരുടെ മനസ്സിന്റെ ന•യും നനവുമാണ് കേരളത്തിനെ കുളിരണിയിച്ചത്.
2016-ലെ കാർഷിക കേരളം എന്തായിരുന്നു? സന്തോഷമുള്ള മൂന്നോ നാലോ കാര്യങ്ങളാണ് മനസ്സിൽ ഒാടിയെത്തുന്നത്. ഉത്തര കേരളത്തിൽ പലയിടത്തായി നടന്ന വിത്തുത്സവങ്ങൾ. നാടാകെ പ്രചാരണം നേടിയ ജൈവപച്ചക്കറി കൃഷി. കുട്ടികൾ വിത്തുകളും മണ്ണും കൃഷിയുമായി ഏർപ്പെടുന്ന ദൃശ്യങ്ങൾ. നെൽപ്പാടങ്ങളുടെ പുനർനിർമ്മിതി. ആറ•ുളയിലും മെത്രാൻ കായലിലും നടന്ന വിത്തിടൽ. മോശപ്പെട്ട കാര്യങ്ങളും ഉത്കണ്ഠകളും ഉണ്ടായി. പശ്ചിമഘട്ടത്തിലും ഇടനാടൻ കുന്നുകളിലും നിയന്ത്രണമില്ലാതെ തുടർന്ന ഖനനം, വയലിന്റെ പുറത്തുളള കടന്നുകയ്യേറ്റങ്ങൾ, ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി കൊടുക്കാനായി കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങൾ, കളനാശിനികളുടെ വ്യാപനം. ഇതെല്ലാം വലിയ മാറ്റങ്ങൾക്കുളള, മറ്റൊരു നാശത്തിനുളള തീരുമാനങ്ങളും ഏർപ്പാടുകളുമാകുമ്പോഴും ചെറുതെങ്കിലും ഇതിനെതിരെയുളള ഇച്ഛാശക്തിയും അർത്ഥവും നിറഞ്ഞ കൂട്ടായ്മകളുടെ, വ്യക്തിത്വങ്ങളുടെ ശക്തി കുറച്ചു കാണാൻ കഴിയില്ല. പുതിയതായി അധികാരത്തിലെത്തിയ കൃഷിമന്ത്രിയുടെ താൽപര്യവും ഇൗ പ്രതിരോധത്തിന് വലിയൊരു ഉൗർജ്ജമാണ് നൽകിയത്.
വിത്തുത്സവങ്ങൾ
നാടിന്റെ പൈതൃകമായ, കർഷകരുടെ സമ്പത്തായ വിത്തുകൾ വലിയൊരു അന്യം നിൽക്കലിന്റെ വക്കിലാണ്. ലോക ഭക്ഷ്യസംഘടനയുടെ കണക്കുപ്രകാരം 75-80 ശതമാനത്തോളം കാർഷിക ജൈവവൈവിധ്യം കഴിഞ്ഞ 100 വർഷങ്ങൾ കൊണ്ട് ഇല്ലാതായിട്ടുണ്ട്. അതിൽതന്നെ വലിയൊരു ശതമാനം ഇല്ലാതായത് ഹരിതവിപ്ലവം തുടങ്ങിയതിനു ശേഷമാണ്. ഇൗയടുത്ത കാലത്ത് പ്രശസ്തനായ ഒരു സയൻസ് റിപ്പോർട്ടർ എെ.ആർ.-8 എന്ന ‘അത്ഭുതവിത്തിനെ’ കുറിച്ചും അതെങ്ങനെ ഇന്ത്യയിലെ പട്ടിണിമാറ്റിയെന്നതിനെ കുറിച്ചും എഴുതുകയുണ്ടായി. ഇൗ ‘അത്ഭുതവിത്ത്’ വീണ്ടും ഒരു ചർച്ചക്കും വിവാദത്തിനും വഴിവെച്ചു. ഒരു ലക്ഷത്തോളം നാടൻ നെല്ലിനങ്ങളെ തളളിക്കളഞ്ഞ് ഇൗ ഒരൊറ്റ വിത്തിനെ സ്വീകരിച്ചതിലെ അശാസ്ത്രീയത കാർഷിക വിദഗ്ദ്ധർ തന്നെ ചോദ്യം ചെയ്യുകയുണ്ടായി.
വിത്തുത്സവങ്ങൾ കാണാനും ആസ്വദിക്കാനും വരുന്നവർ കൃഷിയോടും ജൈവവൈവിദ്ധ്യത്തോടും താൽപര്യമുളളവരാണെന്നതാണ് അനുഭവം. നഗരവാസികളിൽ കുറച്ചു പേരെങ്കിലും തങ്ങളുടെ ഭക്ഷണം എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. അവരും വിത്തുത്സവങ്ങൾ കാണാനെത്തുകയും വിത്തും ഭക്ഷണവും തമ്മിലുളള ബന്ധം തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടിപ്പോൾ. കേരളത്തിലെ ജൈവചന്തകളിൽ മുപ്പതോളം നാടൻ അരി ഇനങ്ങൾ വിറ്റുകൊണ്ടിരിക്കുന്നത് ഇൗ തിരിച്ചറിവ് ഉണ്ടായതിനാലാണ്. തിരുനെല്ലിയിലും വെളളാങ്കല്ലൂരിലും മറ്റും നടന്ന വിത്തുത്സവങ്ങൾ ഭക്ഷ്യവൈവിദ്ധ്യം കൊണ്ടും സമൃദ്ധമായിരുന്നു. പാരമ്പര്യ ഭക്ഷണത്തിന്റെ ഗുണവും രുചിയും അറിയാനായി ആയിരക്കണക്കിന് ആളുകളാണ് ഇൗ മേളകളിലെത്തിയത്.
ജൈവപച്ചക്കറി കൃഷി
ഇക്കഴിഞ്ഞ ഒരു വഷർത്തെ പത്രമെടുത്തു നോക്കിയാൽ ജൈവപച്ചക്കറി കൃഷിയെ കുറിച്ച് വാർത്ത വരാത്ത ദിവസങ്ങൾ കുറവായിരുന്നു എന്നു കാണാം. പ്രത്യേകിച്ചും വിഷു, ഒാണം തുടങ്ങിയ കേരളത്തിന്റെ ദേശീയോത്സവങ്ങളോടനുബന്ധിച്ച്. ഇതിൽ മുന്നിൽ നിന്നത് സ്ത്രീ കർഷക കൂട്ടായ്മകളാണ് എന്നത് ശ്രദ്ധേയമാണ്. മറ്റൊരുവിഭാഗം ഇടതു രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തന്നെയാണ്. മറ്റു തൊഴിൽ ചെയ്യുമ്പോഴും കൃഷിയിൽ താൽപര്യത്തോടെ ഇടപെടുന്ന വേറൊരു വിഭാഗവും കേരളത്തിൽ വളർന്നു വരുന്നുണ്ട്. ജൈവ-നാടൻ പച്ചക്കറികൾക്ക് പ്രചാരമേകാനുണ്ടായ ഒരു പ്രധാന കാരണം തമിഴ്നാട്ടിൽ നിന്നു വരുന്ന പച്ചക്കറികളിൽ കണ്ടെത്തിയ കീടനാശിനി അവശിഷ്ടങ്ങളെ കുറിച്ചുളള വാർത്തകളാണ്. ഇതിനെ തുടർന്നുണ്ടായ ചർച്ചകൾ ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്തു. കൃഷിയെ തളളിക്കളഞ്ഞ ഒരു സമൂഹം പതുക്കെയെങ്കിലും സ്വന്തം ആഹാരം ഉണ്ടാക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചേരാൻ ഇൗ റിപ്പോർട്ടുകളും ചർച്ചകളും ഏറെ സഹായിച്ചിട്ടുണ്ട്. അതിന്റെ ഒരു പ്രതിഫലനം നമ്മൾ കണ്ടത് കഴിഞ്ഞ അസംബ്ലി ഇലക്ഷൻ കാലത്താണ്. മിക്ക രാഷ്ട്രീയ പാർട്ടികളുടെ മാനിഫെസ്റ്റോവിലും കൃഷി, പ്രത്യേകിച്ചും ജൈവ പച്ചക്കറി കൃഷി ഇടം നേടി. എന്നാൽ ഇൗ ആവേശത്തെ ഉൾക്കൊളളാനോ അതിനനുസരിച്ച് നയങ്ങളിലും സ്കീമുകളിലും മാറ്റം വരുത്താനോ കൃഷിവകുപ്പിന് ഇപ്പോഴും ആയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. മുപ്പതുവർഷങ്ങളായി തുടർന്നുപോരുന്ന പദ്ധതി നടത്തിപ്പിൽ നിന്ന് അടിസ്ഥാനമാറ്റങ്ങൾ ഉണ്ടാകുകയും കർഷകരുടെ കൂടെ പ്രവർത്തിക്കാനുളള സ്വാതന്ത്ര്യം കൃഷി ആഫീസർമാർക്ക് കൈവരുകയും ചെയ്താലേ ശരിയായ വളർച്ച ഇൗ മേഖലയിൽ ഉണ്ടാകൂ.
കൃഷിവകുപ്പും ജൈവകൃഷിമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും കർഷകരും കുടുംബശ്രീ സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ വളരെ ചുരുങ്ങിയകാലത്തിനുളളിൽതന്നെ ജൈവ പച്ചക്കറി ഉത്പാദനം കൂട്ടാൻ കേരളത്തിനു കഴിയും. ഇൗ മേഖലയിലെ വലിയൊരു ന്യൂനത ജൈവപച്ചക്കറികൃഷിക്കുവേണ്ട നല്ല വിത്തുകളുടെ അഭാവമാണ്, ജൈവകൃഷിക്കനുയോജ്യമായ നാടൻ വിത്തിനങ്ങൾ അതാതുമേഖലകളിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയണം. ജൈവ കർഷകർ, ജൈവകാർഷിക സംഘടനകൾ തുടങ്ങിയവർ ഇതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് എവിടെയും എത്തിയിട്ടില്ല. കാർഷിക സർവകലാശാല, നാഷണൽ ബ്യൂറോ ഒാഫ് പ്ലാന്റ് ജെനറ്റിക്ക് റിസോഴ്സ്സ് തുടങ്ങിയ കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ശേഖരിച്ചിട്ടുളള വിത്തുകൾ ഇതിനായി പ്രയോജനപ്പെടുത്തുകയാണെങ്കിൽ അത് കാർഷിക അഭിവൃദ്ധിയിലൂടെ, ഭക്ഷ്യസുരക്ഷയുടെ മേഖലയിൽ കൊണ്ടുവരാവുന്ന നല്ലൊരു തുടക്കമായിരിക്കും. കർഷകരുടെയും സംഘടനകളുടെയും പങ്കാളിത്തമുളള ഗവേഷണം വിത്തിന്റെ കാര്യത്തിൽ വളരെ അത്യാവശ്യമാണ്. കാലാവസ്ഥാമാറ്റം കാർഷിക മേഖലയെ സാരമായി ബാധിച്ചു തുടങ്ങിയ ഇക്കാലത്ത് പ്രാദേശിക വിത്തുബാങ്കുകളും ജൈവകൃഷി പഠന സഹായകേന്ദ്രങ്ങളും ഉണ്ടായേ മതിയാവൂ. അതിനുളള തുടക്കം കേരളത്തിൽ ഇക്കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി ഉണ്ടായിട്ടുണ്ട്.
നെല്ലിനങ്ങളുടെ വൈവിധ്യ പ്രദർശനം
2009-ൽ ആണ് തണൽ നേതൃത്വം കൊടുക്കുന്ന സേവ് ഒൗർ റൈസ് ക്യാംപയിന്റെ ഭാഗമായി നെല്ലിനങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന കൃഷിയിടങ്ങൾ എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത്. ഇത് കർണ്ണാടകയിൽ ചെയ്തുവന്നിരുന്ന ഒരു രീതിയാണ്. നെല്ലിന്റെ വൈവിധ്യത്തെക്കുറിച്ച് കർഷകർക്കും മറ്റാളുകൾക്കും മനസ്സിലാകണമെങ്കിൽ ഇത്തരം ഒരു കൃഷിയിടം ഉപകരിക്കുമെന്ന് മനസ്സിലായത് കർണ്ണാടകത്തിലെ ഇത്തരം കൃഷിയിടങ്ങൾ സന്ദർശിച്ചപ്പോഴാണ്. വയനാട്ടിലൊരു വിത്ത് സംരക്ഷകരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തതും ചെറുവയൽ രാമൻ ഇത് ചെയ്യാനായി മുന്നോട്ടു വന്നതും അപ്പോഴാണ്. രാമേട്ടന്റെ നെൽ വൈവിധ്യ കൃഷിയിടം അതു വന്നു കണ്ട പലർക്കും ആവേശമായി. പിന്നീട് വയനാട്ടിലെ പനവല്ലിയിലുളള തണലിന്റെ അഗ്രോ ഇക്കോളജി സെന്ററിൽ കുറച്ചുകൂടി വിപുലമായി ഇത് ചെയ്യാനാരംഭിച്ചു. 2011-ലാണിത് തുടങ്ങിയത്. 2016-ൽ 219-ഒാളം വിത്തുകൾ കൃഷിചെയ്യുന്ന ഒരു വിത്ത് സംരക്ഷണ മേഖലയായിട്ടിത് മാറി. 2014 മുതൽ ഇത് കാണാൻ കർഷകരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വിത്ത് സംരക്ഷകരും എത്തിയിരുന്നു. വിത്തിനെ കുറിച്ചുളള ഒരു പഠനകേന്ദ്രമായി ഇത്തവണ ഇൗ വയൽ മാറുകയുണ്ടായി. 2016-ൽ നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം മുൻ വർഷങ്ങളിൽ ഇവിടെ നിന്നും വിത്ത് കൊണ്ടുപോയ വിവിധ ജില്ലകളിൽ നിന്നുളളവർ തങ്ങളുടെ പ്രദേശത്തും ഇത്തരം വൈവിധ്യ പ്രദർശന കൃഷിയിടങ്ങൾ ആരംഭിച്ചു എന്നതാണ്. പന്ത്രണ്ടോളം സ്ഥലത്ത് ഇക്കഴിഞ്ഞ വർഷം ഇത്തരം വിത്ത് സംരക്ഷണ പ്രവർത്തനം നടന്നു. ഇതിൽ കോഴിക്കോട്ടുളള “പൈതൃകം” കൂട്ടായ്മ ചില വിത്തുകളുടെ സ്വഭാവ സവിശേഷതകൾ ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചു. ജൈവ കർഷക സമിതി, ഒാർഗാനിക് ഫാമിംഗ് അസോസിയേഷൻ ഒാഫ് ഇന്ത്യ, തണൽ തുടങ്ങിയ കൂട്ടായ്മകളും ഇതുമായി സഹകരിക്കുന്നുണ്ട്. ജൈവകൃഷിയെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കൃഷിമന്ത്രിയും ധനകാര്യമന്ത്രിയും വയനാട്ടിലെ ഇൗ വിത്ത് സംരക്ഷണ വയൽ സന്ദർശിക്കുകയുണ്ടായി. നേരത്തെതന്നെ കൃഷിമന്ത്രി നാടൻ വിത്തുകളുടെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ തുടങ്ങിയിരുന്നു. ഇത് കാർഷിക മേഖലക്കും കർഷകർക്കും ഒരു പുതുജീവൻ നൽകുമെന്ന് കരുതാം.
നഗര കൃഷി
കുറച്ച് വർഷങ്ങളായി തിരുവന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന അടുക്കളത്തോട്ട കൂട്ടായ്മയുണ്ട്. ഇപ്പോൾ അത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വളർന്നിട്ടുണ്ട്. നഗരത്തിലായാലും ഗ്രാമങ്ങളിലായാലും ഭൂമിയെന്നത് ഉത്പാദനത്തിനുളള അടിസ്ഥാന വിഭവമാണ് എന്നത് കുറച്ചാളുകളെങ്കിലും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. വളരെ വേഗതയിൽ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇൗ ആശയം ശക്തമായി തന്നെ വളരേണ്ടതുണ്ട്. നഗരങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഇത്തരം പ്രവർത്തനങ്ങളും കൂട്ടായ്മകളും വളർന്നേ പറ്റൂ. തിരുവന്തപുരത്ത് മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. മൂവായിരത്തോളം വീടുകളിൽ ടെറസ്സിലും മുറ്റത്തുമായി കമ്പോസ്റ്റിങ്ങും ജൈവ പച്ചക്കറികൃഷിയും ഇപ്പോൾ നടക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രശ്നത്തിന് കേരളത്തിന്റെ മറുപടിയാണിത്. മാലിന്യം കത്തിക്കൽ ഒഴിവാക്കുകയും പച്ചക്കറി ഉത്പാദനത്തിൽ കുറെയെങ്കിലും സ്വയം പര്യാപ്തത നേടാനുമായാൽ അതൊരു വലിയ നേട്ടമായിരിക്കും. അത്തരത്തിൽ കണ്ടുകൊണ്ടുതന്നെ ഇൗ പ്രവർത്തനങ്ങൾ തുടർന്ന് വളരേണ്ടതുണ്ട്.
ജൈവചന്തകൾ
കേരളത്തിൽ ജൈവ ഉത്പന്നങ്ങൾ വിൽക്കാൻ ആദ്യമായി ഒരിടം നൽകിയത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന “എലമെന്റ്സ്” ആണ്. 1990-കളുടെ അവസാനമാണ് ഇത് തുടങ്ങുന്നത്. പിന്നീട് 2003-ൽ ജൈവകർഷകർക്ക് വേണ്ടി മാത്രമായി തിരുവന്തപുരത്ത് തണൽ ഒാർഗാനിക്ക് ബസാർ സംഘടിപ്പിക്കാൻ തുടങ്ങി. ജൈവകൃഷിക്കായി പ്രാദേശിക മാനദണ്ഡമുണ്ടാക്കാൻ ശ്രമം ആരംഭിച്ചു.
കർഷകർ തന്നെ അന്യോന്യം ജൈവകൃഷി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു സർട്ടിഫിക്കേഷൻ എന്ന ആശയം പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ചു. 2010-ലെ ജൈവകൃഷിനയത്തിലും പ്രാദേശിക ജൈവ വിപണി വികസനവും പാർട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റവും (പി.ജി.എസ്.) ഇടം പിടിച്ചു. 2016 ആകുമ്പോഴേക്കും പ്രാദേശിക ജൈവചന്തകളുടെ ശക്തമായ വളർച്ചതന്നെ കേരളം കണ്ടു. സീസണൽ ആയ ജൈവ പച്ചക്കറി ചന്തകളും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ തുടങ്ങിയ ഇക്കോഷോപ്പുകളും നമ്മുടെ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും ഉണ്ടായി വന്നിട്ടുണ്ട്. ഇതിനിടയിൽ ജൈവ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് സാധ്യത കണ്ട് ചില കച്ചവടസ്ഥാപനങ്ങളും പൊങ്ങിവന്നിട്ടുണ്ട്, പ്രത്യേകിച്ചും നഗരങ്ങളിൽ. ഇതിനു പുറമേ കർഷകർ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽപന നടത്തുവാനും തുടങ്ങിയിട്ടുണ്ട്. ഇവരെല്ലാം ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ “ഗ്രീൻ എന്റർപ്രണേഴ്സ്” ആണ്. ഇത്തരം പ്രാദേശിക മാർക്കറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയവർക്ക് യാതൊരു തരത്തിലുളള പിന്തുണയും സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായിട്ടില്ല എന്നതും യാഥ്യാർത്ഥ്യമാണ്. കേരളത്തിന്റെ ഭക്ഷ്യോത്പാദനത്തിലും സ്വയം തൊഴിൽ മേഖലയിലും വളർച്ച കൈവരിക്കാൻ, ഗുണമേ•യുളള യഥാർത്ഥ ജൈവ ഉത്പന്നങ്ങളുടെ വിപണിക്ക് വലിയൊരു സാധ്യതയുണ്ട്. അർത്ഥവും ഉൗർജ്ജവും നഷ്ടപ്പെട്ട നിയമങ്ങളും നയങ്ങളും മാറ്റി ആധുനിക കാലത്തിനനുസരിച്ച് ഭരണസംവിധാനങ്ങൾക്ക് മാറ്റങ്ങളുണ്ടായില്ലെങ്കിൽ ഇന്നുളള ജൈവകൃഷി പ്രചാരങ്ങൾക്ക് അർത്ഥമില്ലാതാകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഫലപ്രദമായി നടപ്പിലാക്കിയാൽ മാത്രമേ ജൈവ കാർഷിക കേരളം എന്ന സ്വപ്നം നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയൂ.
കുട്ടികളുടെ കൃഷി
മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിരുന്ന കാലത്താണ് സ്കൂളുകളിൽ കൃഷിയെന്ന ആശയം രൂപപ്പെടുന്നത്. കൃഷിവകുപ്പും സ്കൂളുകളും സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ വ്യാപകമായത്. ജൈവ വൈവിധ്യപഠനം, കൃഷി, മാലിന്യം കൈകാര്യം ചെയ്യാൻ പഠിക്കൽ തുടങ്ങി നിലനിൽപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസമാണ് കുറച്ച് വിദ്യാർത്ഥികളുടെ ഇടയിലെങ്കിലും ഇതുകൊണ്ട് ഉണ്ടാകുന്നത്. പല സംഘടനകളും ഇത്തരം പ്രവർത്തനങ്ങളിൽ സ്കൂളുകളെ സഹായിക്കുന്നുണ്ട്. ജൈവകർഷകർ സ്കൂളുകളിൽ എത്തി അറിവ് പങ്കു വെക്കുന്നുണ്ട്. കുട്ടികൾ വിത്ത് സംരക്ഷണത്തിന്റെയും പങ്കിടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. നൂറുകണക്കിനു സ്കൂളുകളിൽ ചെറുതും വലുതുമായി അടുക്കളത്തോട്ടങ്ങൾ ഉണ്ടായിട്ടുണ്ട് ചിലർ നെൽക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രിയും കൃഷിമന്ത്രിയും കൃഷിയെ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു വിഷയങ്ങളോടൊപ്പം കൃഷിക്കും പ്രാധാന്യം കൊടുക്കുന്നത് പുതിയ തലമുറക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ബാലപാഠങ്ങൾ മനസ്സിലാക്കാൻ സഹായകമാകും. എന്നാൽ ദൗർഭാഗ്യകരമായ കാര്യം കോളേജ് തലത്തിൽ ഇത്തരം ചർച്ചകളോ പ്രവർത്തനങ്ങളോ ഒന്നുംതന്നെ നടക്കുന്നില്ല എന്നതാണ്. കാലാവസ്ഥാവ്യതിയാനം നിലനിൽക്കുന്ന വികസനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി ഇടപെടുകയും പുതിയൊരു കാഴ്ച്ചപ്പാട് രൂപപ്പെട്ട് വരുകയും ചെയ്യേണ്ടത് ചെറുപ്പക്കാരിലൂടെയാണ,് ക്യാമ്പസുകളിലൂടെയാണ് എന്നാൽ ഇക്കാര്യത്തിൽ സർവ്വകലാശാലകൾ എങ്ങും എത്തിയിട്ടില്ല.
ചോദ്യചിഹ്നമാകുന്ന ഏകവിളത്തോട്ടങ്ങൾ
കാർഷിക സാമ്പത്തിക മേഖലയിൽ കേരളത്തിന് നേട്ടം തന്നിരുന്ന പ്ലാന്റേഷൻ മേഖല കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തകർന്നുകൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കുമറിയാം. ലോക വ്യാപാര സംഘടന, സ്വതന്ത്ര വ്യാപാര കരാറുകൾ എന്നിവയിൽ പലപ്പോഴും ഇടപെടാൻ കേരളം ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലം കണ്ടില്ല. ആഗോള സാമ്പത്തിക വ്യവസ്ഥയുമായി എല്ലാ അർത്ഥത്തിലും തൊട്ടുനിൽക്കുന്ന കേരളത്തിനു ശക്തമായ പ്രരിരോധം സൃഷ്ടിക്കണമെങ്കിൽ അടിസ്ഥാനമാറ്റങ്ങൾക്ക് തന്നെ നമ്മൾ തയ്യാറാകേണ്ടിവരും. റബ്ബറിന്റെ കാര്യത്തിൽ പോലും സംസ്ഥാനത്തിന്റെ ഇടപെടലുകൾക്ക് ഫലമുണ്ടാക്കാൻ കഴിയുന്നില്ല എന്നത് ഗൗരവമേറിയ ഒരു കാര്യമാണ്. ഇത്തരം മേഖലകളിലാണിന്ന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ടൂറിസവും ഖനന പ്രവർത്തനങ്ങളും നടക്കുന്നത്. ഇത് കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും അതുകൊണ്ടുതന്നെ ഇത്തരം ഏകവിള തോട്ടങ്ങളെ മരങ്ങൾ ഉൾപ്പെടെയുളള മിശ്രവിള കൃഷിയിലേക്കും ജൈവരീതികളിലേക്കും കൊണ്ടുവരേണ്ടത് അടിയന്തര പ്രാധാന്യമുളള ഒരു കാര്യമാണ്. ഏറ്റവും കൂടുതൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കപ്പെടുന്ന മേഖലയും ഇതാണ്. ചരിഞ്ഞ ഭൂമിയിൽ നിന്ന് ഇൗ രാസവസ്തുക്കൾ ജലാശയങ്ങളിലേക്കും മണ്ണിലേക്കും കടന്ന് എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. റബ്ബർതോട്ടങ്ങളിൽ പച്ചക്കറി കൃഷി തുടങ്ങുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും വിശദമായ ചർച്ചകളും കൃത്യമായ നിർദ്ദേശങ്ങളും ഇക്കാര്യത്തിൽ ആവശ്യമാണ്. ഇൗ മേഖലയേയും അതുവഴി കേരളത്തിന്റെ നിലനിൽപ്പിനെയും സഹായിക്കാൻ അപ്പോഴേ കഴിയൂ.
വാസ്തവത്തിൽ കേരളത്തിന് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും തൊഴിൽ മേഖലയിലും അനന്ത സാധ്യതകളാണ് മുൻപിലുളളത്. ഇത് മനസ്സിലാക്കിയുളള പ്രവർത്തനങ്ങൾ, കൂട്ടായ പ്രവർത്തനങ്ങൾ, സംസ്ഥാനത്തെ ഒന്നായി കണ്ടുളള ഹരിത വികസനം. രണ്ടാം കേരള വികസന മോഡൽ അതായിരിക്കണം. നമ്മുടെ യഥാർത്ഥ സമ്പത്ത് നമ്മുടെ ജൈവ വൈവിധ്യം, ജല സമൃദ്ധി, മനുഷ്യ വിഭവ ശേഷി എന്നിവയാണ്. ഇതിനെ കൂട്ടിയോജിപ്പിച്ചു കൊണ്ടുളള പ്രവർത്തനങ്ങൾക്കാണ് ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നേതൃത്വം കൊടുക്കേണ്ടത്. അതിനാൽ ഒരു മുളക്ചെടി നടുന്നതു പോലും വിലയില്ലാത്ത വ്യർത്ഥമായ കാര്യമല്ല.
കാലാവസ്ഥ മാറുമ്പോൾ പ്രകൃതിയിൽ എല്ലാം മാറുന്നു. നിറം, മണം, ഭാവം, വേഷം എല്ലാം. ചില മരങ്ങൾ നേരത്തേ പൂക്കുന്നു, ചിലത് പൂക്കാതെ കരിയുന്നു. പക്ഷികൾ പലതവണ പ്രജനനം നടത്തുന്നു. ചില സസ്യങ്ങൾ അപ്രത്യക്ഷമാകുന്നു. മണ്ണിലെ ജീവജാലങ്ങൾക്കും മാറ്റം സംഭവിക്കുന്നു. മണ്ണിനെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളിൽ, പ്രധാനമായും കാർഷിക സമൂഹങ്ങളിൽ, ഇൗ മാറ്റം വളരെ പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. കാരണം അവരുടെ ദിവസങ്ങൾ, ജീവിതം എല്ലാം ഇതാണ.് ഇൗ താളക്രമത്തിലാണ്. ഇതിലൊന്നിന്റെ വേഗത, അഭാവം എല്ലാം പെട്ടെന്നു തന്നെ അതിനാൽ അനുഭവഭേദ്യമാകും.
ഭൗതികമായ ഒരു ജോലിമാത്രമല്ല കൃഷി എന്നത്. ജൈവകൃഷി ചെയ്യുക, സുരക്ഷിത ഭക്ഷണം ഉത്പാദിപ്പിക്കുക എന്ന ഒരു ഭൗതിക പ്രവർത്തി മാത്രമായി ഇതിനെ കാണാൻ കഴിയുകയില്ല. പ്രകൃതിയുമായുളള ഒരു ആത്മബന്ധം തീർക്കലും കൂടിയാണ് കൃഷി. അതുകൊണ്ടായിരിക്കാം മറ്റേതൊരു ജോലിയേക്കാളും ഒരു ആത്മനിർവൃതി കൃഷി ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്നത്. വെറുമൊരു സാമ്പത്തിക പ്രവർത്തനമായി കൃഷിയെ കാണുന്ന രീതിയിൽ നിന്ന് മനുഷ്യന്റെ സാമൂഹ്യ-സാംസ്കാരിക-ആത്മീയ പ്രവർത്തിയായി കൃഷിയെ തിരിച്ചു പിടിക്കാനുളള ഒരു ശ്രമം കൂടിയുമാണ് ജൈവകൃഷി അല്ലെങ്കിൽ പ്രകൃതി കൃഷി. അപ്പോൾ കാലാവസ്ഥാ മാറ്റവും വരൾച്ചയും അധിക മഴയും എല്ലാം സംഭവിക്കുമ്പോൾ തന്നെ പ്രകൃതിയുമായും ജീവനുമായും ഒരു രമ്യതയിലെത്താനുളള, അതിജീവിക്കാനുളള മനുഷ്യന്റെ ഇച്ഛാശക്തിയും വളരും. കേരളത്തിൽ വളർന്നു വരുന്ന ജൈവകൃഷി കൂട്ടായ്മകളിൽ ഇതിന്റെ ഒരു വിത്ത് ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതിനെ വളർത്തിയെടുക്കാനുളള ശ്രമമാണ് ഇനി ഉണ്ടാകേണ്ടത്.