• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
News
June 2017

Home » പുളിക്കക്കടവ് സൗഹൃദതീരം വിവാദത്തില്‍

പുളിക്കക്കടവ് സൗഹൃദതീരം വിവാദത്തില്‍

പുളിക്കക്കടവ് സൗഹൃദതീരം
പുളിക്കക്കടവ് സൗഹൃദതീരം

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ അന്നമനട പഞ്ചായത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് സര്‍ക്കാര്‍ ധനസഹായത്തോടെ പഞ്ചായത്തിലെ പുളിക്കക്കടവ് ഭാഗത്ത് പാലത്തിനു മുന്‍പായി ചാലക്കുടി പുഴയിലെ മണല്‍ത്തീരം കരിങ്കല്ലുകെട്ടി ഉയര്‍ത്തി മണ്ണിട്ടു നികത്തിയിരുന്നു. അതിന് ‘സൗഹൃദതീരം’ എന്ന പേരും നല്‍കിയിരുന്നു. വര്‍ഷക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന മണപ്പുറമായിരുന്നു ഇത്. പിന്നീട് വലിയൊരു കോണ്‍ക്രീറ്റ് സ്റ്റേജ് പണിതുയര്‍ത്തുകയും നിരയായി നിരവധി വിളക്കുകാലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്റ്റേജിന്‍റെയും മറ്റും നിര്‍മ്മാണകാലത്തുതന്നെ മഴപെയ്ത് പുഴ നിറഞ്ഞപ്പോള്‍ പാതി പണിതീര്‍ന്ന തൂണുകള്‍ വെള്ളത്തിനടിയിലായിരുന്നു (ചിത്രം കാണുക). ഈ തീരത്ത് ഈയിടെ ആറായിരത്തിലധികം ചതുരശ്ര അടിയില്‍, ശൗചാലയങ്ങളടക്കം വലിയ നിര്‍മ്മിതികള്‍ക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു (ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ്സും, സംസ്ഥാന ഭരണം ഇടതുപക്ഷവുമാണ്). മാത്രമല്ല കുട്ടികള്‍ക്ക് കളിക്കാനുള്ള വിവിധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മിതികള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചയായി തൃശ്ശൂര്‍ ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും അവിടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കമ്യൂണിറ്റി ഹാള്‍ പുഴയെ വലിയ നിലയില്‍ മലിനപ്പെടുത്താന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല പുഴയുടെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധം പുഴ കയ്യേറി കരിങ്കല്ലു കെട്ടി മണ്ണിട്ടു നികത്തിയത് അവിടെനിന്നും എടുത്തു മാറ്റി പുഴയെ പൂര്‍വ്വസ്ഥതിയിലാക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി പുഴ സംരക്ഷണ സമിതി അന്നമനട കെ.എം.സി. ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെ.കെ. ഷെല്ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ കവലക്കാട്ട് (രക്ഷാധികാരി), പ്രൊഫ. കുസുമം ജോസഫ് (ചെയര്‍ പേഴ്സണ്‍), പി.എസ്. ജൂന, ജെയ്സണ്‍ പാനികുളം (വൈസ് ചെയര്‍മാന്‍), പി.കെ. കിട്ടന്‍ (കണ്‍വീനര്‍), എം. മോഹന്‍ദാസ്, ഇ.കെ. അനിലന്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായി څപുഴയോര സംരക്ഷണ സമിതിچ രൂപീകരിച്ചു. തുടര്‍ന്ന് മെയ് 29-ന് അന്നമനട ജംഗ്ഷനില്‍ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സീതാരാമന്‍, പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, ഫാ. ജോണ്‍ കവലക്കാട്ട്, എസ്.പി. രവി, പി.എസ്. ജൂന, കെ.കെ. ഷെല്ലി, മിര്‍സാദ് റഹ്മാന്‍, അഡ്വ. ജോര്‍ജ്ജ് പുലികുത്തിയില്‍, പ്രൊഫ. കുസുമം ജോസഫ്, പി.കെ. കിട്ടന്‍ എന്നിവര്‍ സംസാരിച്ചു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine